Posts

Showing posts from August, 2016

musthafa hudawi akode latest 2016

Image

വാട്‌സ് ആപ്പ് ആപ്പിലാകുമോ...?

Image
സാന്‍ഫ്രാന്‍സിസ്‌കോ: മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാനുള്ള നീക്കം നിയമക്കുരുക്കില്‍.  വാട്‌സ് ആപ്പിന്റെ പോളിസി മാറ്റം അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്റെ (എഫ്.ടി.സി) നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യു.എസ് ആസ്ഥാനമായ ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എപിക്) രംഗത്തെത്തി. യൂസര്‍ വിവരങ്ങളായ ഫോണ്‍ നമ്പറുകള്‍, പ്രൊഫൈല്‍ വിവരങ്ങള്‍, സ്റ്റാറ്റസ് മേസേജ്, ഓണ്‍ലൈന്‍ സ്റ്റാറ്റസ് എന്നിവയാണ് ഫേസ്ബുക്കുമായി വാട്‌സ്ആപ്പ് ഷെയര്‍ ചെയ്യുക. ഇതിനായി ഉപയോക്താക്കളുടെ സമ്മതം തേടുകയാണ് കമ്പനി.  2014ല്‍ ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്കിന്റെ വ്യാപാര ആവശ്യത്തിനു വേണ്ടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാനാണ് വാട്‌സ് ആപ്പ് നീക്കം. ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എപിക് വ്യക്തമാക്കി. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയെ എതിര്‍കക്ഷിയാക്കാനാണ് തീരുമാനമെന്നും എപിക് പറഞ്ഞു. വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കില്ലെന്ന കമ്പനിയുടെ ഉറപ്പിലാണ് ഈ സംവിധാനത്തെ കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതെന്നും ...

ഇത് വരകള്‍ക്കിടയിലെ നേര്‍വര

Image
പണ്ഡിത തറവാട്ടില്‍ ജനനം. പണ്ഡിത കേസരികളുടെ ശിഷ്യത്വം. കര്‍മശാസ്ത്രത്തില്‍ പണ്ഡിത കേരളത്തിന്റെ അഭയസ്ഥാനം. സര്‍വോപരി, ശംസുല്‍ ഉലമയുടെ വഫാത്തിന് ശേഷം പണ്ഡിത സഭയുടെ മുഖ്യകാര്യദര്‍ശി. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മതപരവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നര്‍മം നിറഞ്ഞ പണ്ഡിതോചിത മറുപടികളും പ്രസ്താവനകളും കേരളം എന്നും കാതോര്‍ക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഗതകാല ഗരിമയും ഭാവിസ്വപ്‌നങ്ങളും ശൈഖുനാ പങ്കുവെക്കുന്നു. കേരളത്തിലറിയപ്പെടുന്ന ചെറുശ്ശേരി കുടുംബത്തിലാണല്ലോ ഉസ്താദിന്റെ ജനനം. കുടുംബ പാരമ്പര്യം ഒന്ന് വിശദീകരിക്കാമോ?  കൊണ്ടോട്ടിയില്‍ ആദ്യകാലത്ത് പൊന്നാനിയില്‍ നിന്ന് വരുന്ന മഖ്ദൂം പണ്ഡിതന്മാരായിരുന്നു ഖാദിമാര്‍. അക്കാലത്ത് അവര്‍ താമസിച്ചിരുന്നത് പള്ളിയുടെ പരിസരത്ത് പണികഴിപ്പിക്കപ്പെട്ട ഖാദിയാരകം വീട്ടിലായിരുന്നു. പില്‍കാലത്ത് മഖ്ദൂമുമാര്‍ ഖാദിസ്ഥാനത്ത് നിന്ന് മാറി നിന്നപ്പോള്‍ ഞങ്ങളുടെ പിതാമഹന്മാരാണ് ആ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത്. ആ ദൗത്യം അന്നു മുതല്‍ നിര്‍വഹിച്...

പുതിയ ഖിലാഫത്ത് സഭകളും സലഫി ഇസ്‌ലാമിന്റെ പ്രതിസന്ധികളും

Image
ഖിലാഫത്ത് എന്ന പദം ആദ്യം കേള്‍ക്കുന്നത് മലബാര്‍ ലഹളക്കാലത്തെ ഓര്‍മകള്‍ അയവിറക്കുന്ന മുത്തശ്ശിക്കഥകളില്‍ നിന്നാണ്. ഖിലാവത്ത് എന്നാണ് വല്യുമ്മ പറഞ്ഞിരുന്നത്. തുര്‍ക്കിയിലെ ഉസ്മാനിയ്യാ ഖിലാഫത്തിനെ സംരക്ഷിക്കാനായി ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത സമരമായിരുന്നു 1921ലേത്. ഖലീഫ, ഖിലാഫത്ത് എന്നിവ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സമരകാലത്ത് അങ്ങനെ ഒന്ന് ആലോചിക്കാനേ കഴിയില്ല. എന്നു മാത്രമല്ല ഈ പദങ്ങളുടെ അര്‍ഥം തന്നെ മാറുകയാണിപ്പോള്‍. കണ്ണില്‍ കണ്ടവരയൊക്കെ കൊത്തിനുറുക്കാനും സമാധാനത്തോടെ കഴിയുന്ന ലോകത്തിന്റെ ഉറക്കം കെടുത്താനും അസ്ഥാനത്ത് ഉപയോഗിക്കുന്ന പ്രയോഗങ്ങളായി ഇവ മാറിയിട്ടുണ്ട്. വാളെടുത്തവരൊക്കെ വെളിച്ചപ്പാട് എന്നപോലെ എത്ര ഖലീഫമാരും ഖിലാഫത്തുമാണ് ഇന്ന് നിലവിലുള്ളത്!. സത്യത്തില്‍ ഇസ്‌ലാമിലെ പവിത്രമായ ഒരു പദവിയാണ് ഖിലാഫത്ത്. പ്രവാചകര്‍(സ) തങ്ങള്‍ക്കു ശേഷം നാലു ഖലീഫമാരാണ് ഈ സ്ഥാനത്തോട് നീതി പുലര്‍ത്തി ഭരണനിര്‍വഹണം നടത്തിയത്. പിന്നീടുള്ളവരെ കുറിച്ച് ഈ പ്രയോഗം ഭാഷാര്‍ഥത്തില്‍ മാത്രമേ ശരിയാകൂ. ഇസ്‌ലാമിലെ ആത്മീയ-രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരേ കേന്ദ്രത്തില്‍ ഒന്നിക്കണമെന്നും ഒരിക്കലും പി...

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മലയാളത്തിന്റെ ഭാവി

മലയാളമാധ്യമരംഗത്ത് ഒരു നിശബ്ദ വിപ്ലവംപോലെ രണ്ടു പ്രധാന മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത സാഹിത്യഗണങ്ങളുടെ പുസ്തക-ആനുകാലിക രൂപങ്ങളിലുള്ള പ്രസാധനം, വില്‍പന, വായന എന്നീ രംഗങ്ങളിലുണ്ടായിക്കഴിഞ്ഞ വലിയ പ്രതിസന്ധിയാണ് ഒന്ന്. നോവല്‍ ഒഴികെയുള്ള ഒരു സാഹിത്യഗണവും ഇന്നു മലയാളത്തില്‍ വിറ്റുവരവു നേടുന്നില്ല; പ്രസാധകരെയും വായനക്കാരെയും തൃപ്തിപ്പെടുത്തുന്നുമില്ല. പകരം പുസ്തക-വായനാ വിപണി പുതിയ ആഖ്യാനരൂപങ്ങള്‍ തേടിപ്പോകുന്നു. ജനകീയവായനശാലകള്‍ ഏതാണ്ടൊന്നടങ്കം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആധുനികതയുടെ സാംസ്‌കാരികാനുഭൂതിയെന്ന നിലയില്‍ നിലനിന്ന കടലാസിലെ വായന മരിച്ചുകൊണ്ടിരിക്കുകതന്നെയാണ്. ഈ വായനയെ ഏറെക്കാലം സാര്‍ഥകമാക്കിയിരുന്ന ആനുകാലികങ്ങളുടെ രംഗത്തുണ്ടാകുന്ന മാറ്റമാണ് രണ്ടാമത്തേത്. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, മാഗസിനുകള്‍ എന്നിവയുടെ പ്രചാരത്തോടെ, പരമ്പരാഗത പത്രങ്ങളെക്കാള്‍ പ്രതിസന്ധിനേരിടുന്നതു പത്രസ്ഥാപനങ്ങളുടെ ഉപോല്‍പന്നമായി പുറത്തിറങ്ങിയിരുന്ന ആനുകാലികങ്ങളാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ മലയാളത്തില്‍ അന്‍പതോളം ചാനലുകള്‍ ഉണ്ടായെങ്കിലും ഒരു ചാനലൊഴികെ ഒന്നും സാമ്പത്തികലാഭം നേടുന്നില്ല ...

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മലയാളത്തിന്റെ ഭാവി

മലയാളമാധ്യമരംഗത്ത് ഒരു നിശബ്ദ വിപ്ലവംപോലെ രണ്ടു പ്രധാന മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത സാഹിത്യഗണങ്ങളുടെ പുസ്തക-ആനുകാലിക രൂപങ്ങളിലുള്ള പ്രസാധനം, വില്‍പന, വായന എന്നീ രംഗങ്ങളിലുണ്ടായിക്കഴിഞ്ഞ വലിയ പ്രതിസന്ധിയാണ് ഒന്ന്. നോവല്‍ ഒഴികെയുള്ള ഒരു സാഹിത്യഗണവും ഇന്നു മലയാളത്തില്‍ വിറ്റുവരവു നേടുന്നില്ല; പ്രസാധകരെയും വായനക്കാരെയും തൃപ്തിപ്പെടുത്തുന്നുമില്ല. പകരം പുസ്തക-വായനാ വിപണി പുതിയ ആഖ്യാനരൂപങ്ങള്‍ തേടിപ്പോകുന്നു. ജനകീയവായനശാലകള്‍ ഏതാണ്ടൊന്നടങ്കം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആധുനികതയുടെ സാംസ്‌കാരികാനുഭൂതിയെന്ന നിലയില്‍ നിലനിന്ന കടലാസിലെ വായന മരിച്ചുകൊണ്ടിരിക്കുകതന്നെയാണ്. ഈ വായനയെ ഏറെക്കാലം സാര്‍ഥകമാക്കിയിരുന്ന ആനുകാലികങ്ങളുടെ രംഗത്തുണ്ടാകുന്ന മാറ്റമാണ് രണ്ടാമത്തേത്. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, മാഗസിനുകള്‍ എന്നിവയുടെ പ്രചാരത്തോടെ, പരമ്പരാഗത പത്രങ്ങളെക്കാള്‍ പ്രതിസന്ധിനേരിടുന്നതു പത്രസ്ഥാപനങ്ങളുടെ ഉപോല്‍പന്നമായി പുറത്തിറങ്ങിയിരുന്ന ആനുകാലികങ്ങളാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ മലയാളത്തില്‍ അന്‍പതോളം ചാനലുകള്‍ ഉണ്ടായെങ്കിലും ഒരു ചാനലൊഴികെ ഒന്നും സാമ്പത്തികലാഭം നേടുന്നില്ല ...
വിദ്യാഭ്യാസ മേഖലയിലെ പ്രധാന വെബ് സൈറ്റുകള്‍ Official Web Portal of Government of Kerala www.kerala.gov.in Additional Skill Acquisition Programme www.thescholar.kerala.gov.in Promelavya Video Content Portal www.promelavya.kerala.gov.in University of Kerala , Thiruvananthapuram www.keralauniversity.edu Mahatma Gandhi University , Kottayam www.mguniversity.edu University of Calicut , Tenhippalam www.universityofcalicut.info Kannur University , Kannur www.kannuruniversity.ac.in Cochin University of Science & Technology , Kochi www.cusat.ac.in Sree Sankaracharya University of Sanskrit , Kalady www,ssus.ac.in Kerala Agricultural University, Mannuthy , Thrissur www.kau.edu Department of Higher Education , Govt of Kerala www.kshec.kerala.gov.in Scholarship Information Portal www.scholarships.kerala.gov.in University Grants Commission , New Delhi www.ugc.ac.in
ലോകത്തെ മാറ്റിമറിച്ച പത്തു കണ്ടുപിടുത്തങ്ങള്‍ ലോകത്തെ മാറ്റിമറിച്ച പ്രശസ്തമായ പത്തു കണ്ടുപിടുത്തങ്ങളാണ് ഇവിടെ നല്‍കുന്നത്. ഓരോ കണ്ടുപിടുത്തതിനു പിന്നിലും ഒന്നിലേറെപ്പേരുടെ വര്‍ഷങ്ങളുടെ അധ്വാനം ഉണ്ടായിട്ടുണ്ട്. എങ്കിലും നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയവരാണ് പിന്നില്‍ അറിയപ്പെടുന്നത്. കണ്ടുപിടുത്തങ്ങളും അതിനുള്ള നിമിത്തങ്ങളും ശാസ്ത്രജ്ഞരെയും പരിചയപ്പെടാം. 1. ടെലിഫോണിന്റെ കഥ 1875ലാണ്് ലോകത്തിലെ ആദ്യ വാര്‍ത്തവിനിമയ സംവിധാനമായ ടെലിഫോണ്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ കരങ്ങളാല്‍ രൂപപ്പെടുന്നത്. ഇതേ കാലഘട്ടത്തുതന്നെ എലിഷ ഗ്രെയും ടെലിഫോണ്‍ കണ്ടുപിടിച്ചിരുന്നു. എന്നാല്‍ ടെലിഫോണിന്റെ പേറ്റന്റ് ബെല്ലിനായിരുന്നതിനാല്‍ ‘ടെലിഫോണിന്റെ പിതാവ്’ എന്ന വിശേഷണം ബെല്ലിന് സ്വന്തമായി. ശബ്ദോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമായി മാറ്റുകയും അവയെ ചാലകത്തിലൂടെ കടത്തിവിട്ട് ശബ്ദോര്‍ജ്ജയായി മാറ്റുകയും ചെയ്യുന്ന പ്രക്രിയാണ് ടെലിഫോണിന്റെ പ്രവര്‍ത്തനരീതി. ആദ്യ ടെലിഫോണ്‍ മോഡല്‍ 1847 മാര്‍ച്ച് 3നാണ് വിജയകരമായ ടെലിഫോണ്‍ പരീക്ഷണം ബെല്‍ നടത്തിയത്. അദ്ദേഹത്തിന്റെ സഹായിയായ തോംസണ്‍ എം വാഡ്‌സണിനോടാണ് ആദ്യത്തെ സംഭാക...
ലോകത്തെ മാറ്റിമറിച്ച പത്തു കണ്ടുപിടുത്തങ്ങള്‍ ലോകത്തെ മാറ്റിമറിച്ച പ്രശസ്തമായ പത്തു കണ്ടുപിടുത്തങ്ങളാണ് ഇവിടെ നല്‍കുന്നത്. ഓരോ കണ്ടുപിടുത്തതിനു പിന്നിലും ഒന്നിലേറെപ്പേരുടെ വര്‍ഷങ്ങളുടെ അധ്വാനം ഉണ്ടായിട്ടുണ്ട്. എങ്കിലും നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയവരാണ് പിന്നില്‍ അറിയപ്പെടുന്നത്. കണ്ടുപിടുത്തങ്ങളും അതിനുള്ള നിമിത്തങ്ങളും ശാസ്ത്രജ്ഞരെയും പരിചയപ്പെടാം. 1. ടെലിഫോണിന്റെ കഥ 1875ലാണ്് ലോകത്തിലെ ആദ്യ വാര്‍ത്തവിനിമയ സംവിധാനമായ ടെലിഫോണ്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ കരങ്ങളാല്‍ രൂപപ്പെടുന്നത്. ഇതേ കാലഘട്ടത്തുതന്നെ എലിഷ ഗ്രെയും ടെലിഫോണ്‍ കണ്ടുപിടിച്ചിരുന്നു. എന്നാല്‍ ടെലിഫോണിന്റെ പേറ്റന്റ് ബെല്ലിനായിരുന്നതിനാല്‍ ‘ടെലിഫോണിന്റെ പിതാവ്’ എന്ന വിശേഷണം ബെല്ലിന് സ്വന്തമായി. ശബ്ദോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമായി മാറ്റുകയും അവയെ ചാലകത്തിലൂടെ കടത്തിവിട്ട് ശബ്ദോര്‍ജ്ജയായി മാറ്റുകയും ചെയ്യുന്ന പ്രക്രിയാണ് ടെലിഫോണിന്റെ പ്രവര്‍ത്തനരീതി. ആദ്യ ടെലിഫോണ്‍ മോഡല്‍ 1847 മാര്‍ച്ച് 3നാണ് വിജയകരമായ ടെലിഫോണ്‍ പരീക്ഷണം ബെല്‍ നടത്തിയത്. അദ്ദേഹത്തിന്റെ സഹായിയായ തോംസണ്‍ എം വാഡ്‌സണിനോടാണ് ആദ്യത്തെ സംഭാക...