Posts

Showing posts from December, 2016

കംപ്യൂട്ടര്‍ കണ്ണുകേടാക്കാതിരിക്കാന്‍

വിശ്രമമില്ലാത്ത കണ്ണുകള്‍ക്കായി നമ്മുടെ ജീവിതരീതികള്‍ പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതിലൊന്നാണ് കംപ്യൂട്ടറിന്റെയും സ്മാര്‍ട്ട ഫോണുകളുടെയും തുടര്‍ച്ചയായ ഉപയോഗം.  ജോലിയുടെ ഭാഗമായും മറ്റും മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും അതുപോലെ ഫാന്‍, എ.സി തുടങ്ങിയവയുടെ ഉപയോഗം കൂടുതലുള്ളവരിലും കണ്ണ് ജലവിമുക്തമാകുന്നതടക്കമുള്ള (ഡ്രൈ ഐ) രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ തടയാന്‍ ചില മുന്‍കരുതലുകള്‍കൊണ്ട് സാധിക്കും. മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും കുറച്ചുനേരം ദൂരെയുള്ള എന്തെങ്കിലും ഒരു വസ്തുവിലേക്ക് നോക്കുന്നത് കണ്ണുകളുടെ വിശ്രമത്തിനു സഹായി ക്കും. ഏറെനേരം സ്‌ക്രീനില്‍ നോക്കിയിരിക്കേണ്ടിവരുമ്പോള്‍ അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം സം കുറയ്ക്കും.    കംപ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ണിന് സൗകര്യപ്രദമായ നിരപ്പില്‍ വയ്ക്കുകയും മോണിറ്ററില്‍നിന്നു 20 മുതല്‍ 28 ഇഞ്ച് വരെ അകലെയും ആയിരിക്കണം. തുടര്‍ച്ചയായി കംപ്യൂട്ടര്‍  ഉപയോഗിക്കുമ്പോള്‍ ഓരോ 20 മിനുട്ട് കൂടുമ്പോഴും സ്‌ക്രീനില്‍നിന്നു കണ്ണെടുത്ത് 20 മീറ്റര്‍ അകലെയ...

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും

Image
എന്താണ് അധ്യാപകത്വം? അതിന്റെ മേന്മകളെന്ത്? അതില്‍ വീഴ്ചവരുത്തിയാലുള്ള ഗുരുതരമായ പ്രത്യാഘാതം എന്ത് എന്നീ ബിന്ദുക്കളാണ് ഈ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ പ്രധാനമായും ചിന്താമണ്ഡലത്തിലേക്ക് ഉയര്‍ന്നുവരുന്നത്. ഒരു അറബി കവിതാശകലം നമുക്കിങ്ങനെ വായിക്കാം: قم للمعلم وفه التجبيلا كاد المعلم أن يكون رسولا നീ അധ്യാപകന് എല്ലാവിധ ബഹുമാനങ്ങളും നല്‍കുക. അധ്യാപകന്‍ ദൈവദൂതന്റെ പദവിയിലേക്കെത്താറായിരിക്കുന്നു. അധ്യാപകസമൂഹത്തിന് മൊത്തത്തില്‍ ഉണര്‍വുണ്ടാക്കുന്ന ഒരു കവിതാശകലമാണിത്. ഒരു ജനതയെ ഉണര്‍ത്തുകയും സംസ്‌കരിക്കുകയും അവരെ മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്കെത്തിക്കാന്‍ രാപകല്‍ പണിയെടുക്കുകയും ചെയ്യുന്നവരാണ് ദൈവദൂതന്മാര്‍. വാസ്തവത്തില്‍ അതേ ദൗത്യമാണ് അധ്യാപകര്‍ക്കുമുള്ളത്. മറ്റേതു തൊഴിലിനേക്കാളും ലാഭേച്ഛയില്ലാത്ത ഒരു ത്യാഗമാണ് അധ്യാപനം. സത്യത്തില്‍ അധ്യാപനത്തെ ഒരു തൊഴിലായി സ്വീകരിക്കുന്നിടത്തുവച്ച് ആ പ്രവൃത്തിയുടെ പരിശുദ്ധി നഷ്ടപ്പെടുന്നു. കാരണം, ഒരധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളെ തന്റെ വിഷയം മാത്രമല്ല പഠിപ്പിക്കുന്നത്. അയാളുടെ സ്വഭാവസവിശേഷതകളും സംസാര രീതികളും എന്തിനധികം അധ്യാപകന്റെ ശരീരഭാഷ പോലും കുട...

മനുഷ്യനേത്രം: സങ്കീർണ്ണതയുടെ അത്ഭുതങ്ങൾ !!

Image
ഈ ലോകത്തിൻറെ മുഴുവൻ ഭംഗിയും നാം ആസ്വദിക്കുന്നത് കണ്ണെന്ന ഒരൊറ്റ അവയവം ഉപയോഗിച്ചാണ് .കാഴ്ചയില്ലാത്ത ഒരു ലോകം ചിന്തിച്ചു നോക്കൂ !! നാം അറിയാതെ നാം കണ്ടുകൊണ്ടിരിക്കുന്നു അതിനാൽ നാം കാഴ്ചയുടെ വില അറിയുന്നില്ലെന്നതാണ് സത്യം ! മസ്തിസ്ഷം കഴിഞ്ഞാൽ മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും അതി മനോഹരവുമായ ഒരു അവയവമാണ് 28 ഗ്രാം മാത്രം ഭാരമുള്ള മനുഷ്യനേത്രം ,നേത്രവും മസ്തിഷ്കവും തമ്മിൽ കൂടിച്ചേരുമ്പോഴാണ് കാഴ്ച എന്ന മഹാത്ഭുതം സംഭവിക്കുന്നത് വിശദമായി താഴെ സൂചിപ്പിക്കാം ,കണ്ണിൻറെ അത്ഭുതങ്ങളിൽ ചിലവ സൂചിപ്പിക്കാം ,  1)കണ്‍പോളകൾ:-നാം അറിയാതെ നാം ദിനേനെ കണ്‍ചിമ്മുന്നു.ഒരു സാധാരണ മനുഷ്യൻ 17 തവണ ഒരു മിനുട്ടിൽ കണ്ണ് ചിമ്മുന്നുണ്ട് .അതായത് ഒരു മണിക്കൂറിൽ 12,00 തവണ , ഒരു ദിവസത്തിൽ  28,800 ഒരാൾ കണ്ണ് ചിമ്മുന്നതായി കണക്കാക്കപ്പെടുന്നു .നിങ്ങളുടെ ഒരു യാത്രത്തിൽ 10% സമയവും നിങ്ങൾ കണ്ണടച്ചാണ് യാത്ര ചെയ്യുന്നതെന്ന് ചുരുക്കം , നാം അറിയാതെ നമ്മുടെ കാഴ്ചയെ ബാധിക്കാതെ നടക്കുന്ന അത്ഭുതപ്രവർത്തനമാണ് കണ്‍ചിമ്മൽ , കണ്ണിനെ വൃത്തിയായി സൂക്ഷിക്കാൻ വേണ്ടിയാണ് ഈ പ്രവർത്തനം .നാം ഓരോ തവണ കണ്‍ചിമ്മുമ്പോഴും  ഒരു കാറ...

ഖത്തറില്‍ പുതിയ തൊഴില്‍ നിയമം

Image
ദോഹ:സ്‌പോണ്‍സര്‍ഷിപ്പ്(കഫാല) സംവിധാനത്തിനു വിരാമമിടുന്ന പുതിയ തൊഴില്‍ നിയമത്തിനു ഇന്നത്തോടെ തുടക്കമാകുന്നു. ഇനി മുതല്‍ തൊഴിലാളിക്കും തൊഴിലുടമക്കും ഇടയിലെ തൊഴില്‍ കരാര്‍ സംവിധാനമാണ് നിലവിലുണ്ടായിരിക്കുക. തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോകല്‍, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട 2015 വര്‍ഷത്തെ 21ാം നമ്പര്‍ തൊഴില്‍ നിയമം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി ഒരു വര്‍ഷത്തിനു ശേഷം ഇന്ന് നടപ്പില്‍ വരികയാണ്. രാജ്യത്തെ 21 ലക്ഷം തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുന്നതും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതുമാണ് പുതിയ നിയമമെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍നഈമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന വികസനത്തില്‍ പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളികളോട് ഖത്തറിനു നന്ദിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന അതിവേഗ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനം പ്രവാസികളുടെ പിന്തുണയാണ്. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഖത്...

അക്ഷരലോകത്തെ സുന്ദരി, അറബി

Image
ഡിസംബര്‍ 18 ലോക അറബി ഭാഷാ ദിനമായി കൊണ്ടാടുന്നു. ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കംചെന്ന സെമിറ്റിക് ഭാഷയാണ് അറബി. ഇവയില്‍ ഏറ്റവും സജീവമായി നില്‍ക്കുന്നതും അറബി ഭാഷ മാത്രമാണ്. ലോകത്താകമാനം 42.2 കോടിയിലധികം ജനങ്ങള്‍ അറബി സംസാരിക്കുന്നവരാണ്. അതിലേറെപ്പേര്‍ രണ്ടാം ഭാഷയായി അറബി ഉപയോഗിക്കുന്നവരുമാണ്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളിലൊന്നായ അറബിയെപ്പറ്റി കൂടുതല്‍ അറിയാം. അല്‍പ്പം ചരിത്രം ഇസ്‌ലാമിക നാഗരികതയുടെ കാലഘട്ടം എന്നറിയപ്പെടുന്ന അബ്ബാസീ കാലത്ത് അറബി ഭാഷ ലോക ഭാഷയായിരുന്നു. അക്കാലത്ത് ഗ്രീക്ക്, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. വൈദ്യ, ശാസ്ത്ര, എഞ്ചിനിയറിങ് പണ്ഡിതന്മാരുടെ രചനകളും അക്കാലത്ത് അറബിയിലായിരുന്നു. പിന്നീട് അറബി രചനകളെല്ലാം യൂറോപ്യന്‍ ഭാഷകളിലേക്കു കൂടി മാറ്റി. ഇത് ആധുനിക പാശ്ചാത്യന്‍ നാഗരികതയുടെ തുടക്കമായിരുന്നു. പക്ഷെ, ഇതോടെ അറബി ഭാഷയുടെ ലോക പദവിക്ക് മങ്ങലേറ്റു തുടങ്ങി. പിന്നീടുണ്ടായ അധിനിവേഷങ്ങള്‍ ഈ പതനത്തെ പൂര്‍ണമാക്കിയെങ്കിലും അറബ് ലോകങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ക്കു ശേഷം അറബി വീണ്ടും ലോക ഭാഷാ പദ...

ഉവൈസ്സുല്‍ ഖര്‍നി ( റ )

ചരിത്രപരമായി മാത്രം മുഹമ്മദ് നബിയെ കണ്ടവരാണ് മുത്ത് നബിയുടെ ദേഹവിയോഗം 12നെന്ന് ചൂണ്ടിക്കാട്ടി തിരുജനനത്തിന്റെ ആഘോഷത്തിന്റെ ബാഹ്യതലങ്ങളെ ചോദ്യം ചെയ്യുന്നത്.അവരിപ്പോഴും മുത്ത് നബിയുടെ ബാഹ്യമുഖം മാത്രം കാണുന്നു. തെളിവുകള്‍ നല്‍കി ഉണ്ടാക്കിയെടുക്കേണ്ടതല്ല പ്രവാചക സ്‌നേഹം. അത് ഖല്‍ബില്‍ ജനിക്കണം.ഖല്‍ബുകളെ സൃഷ്ടിച്ചത് തന്നെ അനുരാഗത്തിനാണ് . സൃഷ്ടികളില്‍ വച്ച് ഏറ്റവും മഹത്വമേറിയ മുത്ത് നബിയുടെ തിരുജനനത്തിന്റെ ആധ്യാത്മിക തലം ഉള്‍ക്കൊണ്ടവര്‍ക്കെ തിരുജനനത്തിന്റെ ആനന്ദലയം ലഭിക്കൂ.അത് കാണാന്‍ ഈ കണ്ണുകള്‍ മതിയാകില്ല .ഖല്‍ബിന്റെ വിശിഷ്ടമായ കണ്ണുകളും കാതുകളും വേണം. അടയാളങ്ങളും രൂപങ്ങളും എല്ലാം പറഞ്ഞ് നോക്കി. ഉവൈസി വിളിച്ച് കൂവി. നിങ്ങളാരും ഞാന്‍ അന്വേഷിക്കുന്ന നബിയെ കണ്ടവരല്ല. ഒടുവില്‍ മദീനാ പള്ളിയില്‍ ഖലീഫ ഉമര്‍ (റ) എത്തി. ഇങ്ങനെയൊരു അനുരാഗിയുടെ വരവും ആളിന്റെ അടയാളങ്ങളും നബി (സ്വ) ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞത് ഉമര്‍ ഓര്‍ത്തു .ആ ആള് ഇയാള്‍ തന്നെ… ‘ പ്രവാചകനെ കണ്ടവരുണ്ടോ ?’ ഉവൈസുല്‍ ഖര്‍നി ചോദ്യവുമായി ഖലീഫയെ സമീപിച്ചു . ഉണ്ട്. അടയാളങ്ങള്‍ എല്ലാം പറഞ്ഞ് കൊടുത്തു ഉമര്‍. ഉവൈസ് പറഞ്ഞു ‘എന്റെ ഖ...

അതുല്യമായ കുട്ടിക്കാലം

ഹലീമ (റ) പറയുന്നു: പ്രവാചകന് എട്ടുമാസം പ്രായമായപ്പോള്‍ മറ്റുള്ളവര്‍ ശബ്ദം കേള്‍ക്കുന്ന രൂപത്തില്‍ സംസാരിക്കാനും ഒന്‍പത് മാസമായപ്പോള്‍ സാഹിത്യ സമ്പുഷ്ടമായി സംസാരിക്കാനും 10 മാസത്തില്‍ കുട്ടികളോടൊപ്പം അമ്പ് എറിയാനും തുടങ്ങി.(സൂറത്തുല്‍ ഹലബിയ്യ 1148). പ്രവാചകന് രണ്ട് വയസ് പൂര്‍ത്തിയാവുകയും മുലകുടി നിര്‍ത്തുകയും ചെയ്തപ്പോള്‍ കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നതിന് വേണ്ടി ഹലീമ(റ) മക്കയിലെത്തി. കുട്ടി കാരണം അവര്‍ക്കുണ്ടായ അളവറ്റ അനുഗ്രഹങ്ങള്‍ കുറച്ച് കാലം കൂടി നബി യെ അവരോടൊപ്പം താമസിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചു. പ്രവാചകത്വം ലഭിക്കുന്നതിന് മുന്‍പും അതുല്യനായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. മുഹമ്മദ് നബി. എന്തെങ്കിലും അപാകതകള്‍ ആ ജീവിതത്തില്‍ നിന്ന് ഒപ്പിയെടുക്കാന്‍ ഒരു കാലത്തും വിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. സമ്പൂര്‍ണവും അസാധാരണവുമാണാജീവിതം. ജനനം, ശൈശവം, യുവത്വം തുടങ്ങി സകലതിലും ഈ അസാധാരണത്വം നിലനില്‍ക്കുന്നു. ഗര്‍ഭസ്ഥ ശിശു ആയിരിക്കെ പിതാവ് മരണപ്പെട്ടു. യതീമായിട്ടായിരുന്നു ജനിച്ചതും വളര്‍ന്നതും.  മുലയൂട്ടിയത് പല മഹതികളാണ്. ആദ്യത്തെ ഏഴ് ദിവസം ഉമ്മയായ ആമിന(റ) യില്‍ നിന്നും പിന്നീട് സുവൈബത്ത...

MEELAD SONGS

Image

എന്താണ് ഇസ്‌ലാം?

                      ♻ഇസ്ലാം എന്ന അറബി പദത്തിന് ‘സമര്‍പ്പണ’മെന്നും ‘സമാധാന’മെന്നും അര്‍ഥമുണ്ട്. സര്‍വലോക സ്രഷ്ടാവിന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും ദൈവിക വിധിവിലക്കുകളനുസരിച്ച് ചിട്ടപ്പെടുത്തുകയെന്നാണ് ഇസ്ലാം കൊണ്ട് വിവക്ഷിക്കുന്നത്. ആരാണ് ഇസ്ലാമിന്റെ സ്ഥാപകന്‍? ♻വിശേഷബുദ്ധിയും ചിന്താശേഷിയും നന്മയോ തിന്മയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രവും നല്‍കി മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ച സ്രഷ്ടാവ്തന്നെ അവര്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ പാലിക്കേണ്ട വിധിവിലക്കുകള്‍ പഠിപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിനു വേണ്ടിയാണ് അവന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. വ്യത്യസ്ത കാ ലഘട്ടങ്ങളില്‍ വിവിധ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുവാനാണ്. സര്‍വശക്തനുള്ള സമ്പൂ ര്‍ണ സമര്‍പ്പണം അഥവാ ഇസ്ലാമാണ് അവരെല്ലാം പ്രബോധനം ചെയ്ത ആദര്‍ശം. അവരുടെ ഉപദേശ നിര്‍ദേശങ്ങളെല്ലാം ദൈവിക ...

സിദ്ദീഖുല്‍ അക്ബര്‍ (റ)

✍നിഴലില്ലാത്ത പുണ്യപ്രവാചകന് നിഴലായ് നിന്ന സാന്നിധ്യം. ഇസ്‌ലാമിനു മുന്‍പേ ഇസ്‌ലാമിക സംസ്‌കാരം ജീവിതമുദ്രയാക്കി കൊണ്ടുനടന്ന അത്ഭുതവ്യക്തിത്വം. പുരുഷന്മാരില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ച മഹാന്‍. ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരിച്ചതും ക്രോഡീകരിച്ച ഖുര്‍ആനിന് മുസ്വ്ഹഫ് എന്ന നാമകരണം നല്‍കിയതുമായ പണ്ഡിതന്‍. 💞പുണ്യപ്രവാചകരുടെ ഭാര്യാപിതാവാകന്‍ സൗഭാഗ്യം ലഭിച്ച ഭാഗ്യവാന്‍. ആദ്യമായി ഖിലാഫത്ത് ഏറ്റെടുത്ത ഭരണാധികാരി. മുസ്‌ലിം ലോകത്ത് ആദ്യമായി ബൈതുല്‍ മാല്‍ എന്ന സമ്പ്രദായം കൊണ്ടുവന്ന പരിഷ്‌കാരി. സിദ്ദീഖുല്‍ അക്ബര്‍(റ)നെ കുറിച്ചുള്ള വിശേഷണങ്ങള്‍ക്ക് ഒരിക്കലും അതിരു കാണാതെ ഇങ്ങനെ നീണ്ടു പോകും. 🌤മക്കയില്‍ പ്രവാചകതിരുമേനിയുടെ ഉദയം സംഭവിച്ച് രണ്ടു വര്‍ഷവും ഏതാനും മാസവും കഴിഞ്ഞപ്പോഴാണ് സിദ്ദീഖുല്‍ അക്ബര്‍(റ)ന്റെ പിറവി നടക്കുന്നത്. അതും ഖുറൈശീ കുടുംബത്തില്‍. പിതാവ് ഖുറൈശീ പ്രമുഖനായ അബൂ ഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മ ബിന്‍ത് സഖര്‍. നബി(സ്വ)യുടെ പിതൃപരമ്പരയിലെ മുര്‍റതുബ്‌നു കഅ്ബില്‍ സിദ്ദീഖ്(റ)വിന്റെ പിതൃപരമ്പര സന്ധിക്കുന്നു. 🚸അബ്ദുല്ലാഹിബ്‌നു അബീ ഖുഹാഫ എന്നാണ് യഥാര്‍ഥ നാമം. കച്ചവടമായിരുന്നു ആദ്യ...